“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, July 29, 2016

പാത്തുമ്മായുടെ ആട് - STD 5 (പഠനസഹായം )

ചലച്ചിത്രം - BASHEER THE MAN


താഴെ കൊടുത്തിരിക്കുന്ന ഡോക്യുമെന്ററി കാണൂ..
 

ചലച്ചിത്രം കാണുന്ന കുട്ടികൾ 

വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982- ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ജീവിതരേഖ

1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930- കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

Wednesday, July 27, 2016

ഡോ.എ.പി.ജെ.അബ്ദുൾകലാം അനുസ്മരണം(The 1st Death Anniversary of Our Former President)

ഭാരതരത്നം  
ഡോ.എ.പി.ജെ അബ്ദുൾ കലാം
നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു..
ആ ധന്യ ജീവിതത്തിനു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു...
പകരമാകാൻ വേറൊരാളില്ല...
എത്ര മഹത്വപൂർണ്ണമായ വ്യക്തിത്വം..

ऐ॰ पी॰ जे॰ अब्दुल कलाम

अबुल पाकिर जैनुलाबदीन अब्दुल कलाम अथवा डॉक्टर ए॰ पी॰ जे॰ अब्दुल कलाम (15 अक्टूबर 1931 - 27 जुलाई 2015) जिन्हें मिसाइल मैन और जनता के राष्ट्रपति के नाम से जाना जाता है, भारतीय गणतंत्र के ग्यारहवें निर्वाचित राष्ट्रपति थे। वे भारत के पूर्व राष्ट्रपति, जानेमाने वैज्ञानिक और अभियंता के रूप में विख्यात थे।
इन्होंने मुख्य रूप से एक वैज्ञानिक और विज्ञान के व्यवस्थापक के रूप में चार दशकों तक रक्षा अनुसंधान एवं विकास संगठन (डीआरडीओ) और भारतीय अंतरिक्ष अनुसंधान संगठन (इसरो) संभाला व भारत के नागरिक अंतरिक्ष कार्यक्रम और सैन्य मिसाइल के विकास के प्रयासों में भी शामिल रहे। इन्हें बैलेस्टिक मिसाइल और प्रक्षेपण यान प्रौद्योगिकी के विकास के कार्यों के लिए भारत में मिसाइल मैन के रूप में जाना जाने लगा।
इन्होंने 1974 में भारत द्वारा पहले मूल परमाणु परीक्षण के बाद से दूसरी बार 1998 में भारत के पोखरान-द्वितीय परमाणु परीक्षण में एक निर्णायक, संगठनात्मक, तकनीकी और राजनैतिक भूमिका निभाई।
कलाम सत्तारूढ़ भारतीय जनता पार्टी व विपक्षी भारतीय राष्ट्रीय कांग्रेस दोनों के समर्थन के साथ 2002 में भारत के राष्ट्रपति चुने गए। पांच वर्ष की अवधि की सेवा के बाद, वह शिक्षा, लेखन और सार्वजनिक सेवा के अपने नागरिक जीवन में लौट आए। इन्होंने भारत रत्न, भारत के सर्वोच्च नागरिक सम्मान सहित कई प्रतिष्ठित पुरस्कार प्राप्त किये।
ഡോ.എ.പി.ജെ.അബ്ദുൾകലാം അനുസ്മരണം ഇന്ന് ഉച്ചയ്ക്കുശേഷം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി നടത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പദവികൾ, രാജ്യസേവനത്തിലെ നിസ്തുല്യമായ പങ്ക് എന്നിവ തദവസരത്തിൽ അനുസ്മരിച്ചു.
ശ്രീമതി. സജിനി ബി.ജെ.(ഹിന്ദി ടീച്ചർ) പ്രഭാഷണം നടത്തുന്നു.

 കുമാരി.കീർത്തന സുഭാഷ് അനുസ്മരണയിൽ 

 പത്രിക പ്രകാശനം 
ശ്രേയ ഷാജി 




 അഗ്നിച്ചിറകുകൾ - പുസ്തകം പരിചയപ്പെടുത്തൽ 
(കാർത്തിക് )

പത്രപാരായണം 
( ശ്രീകാന്ത് രാജേഷ്)

Tuesday, July 26, 2016

Monday, July 25, 2016

Sunday, July 24, 2016

ആണ്ട്രോയിട് ഫോണ്‍ സ്പീഡ്‌ കൂട്ടാന്‍

ആണ്ട്രോയിട് ഫോണ്‍ സ്പീഡ്‌ കൂട്ടാന്‍ കീ പാഡില്‍ *#9900# ടൈപ്പ് ചെയ്യുക . അപ്പോള്‍ DEBUG LEVEL ENABLE / LOW എന്നായിരിക്കും . അതു മാറ്റി DEBUG level enabled / high എന്നാക്കുക . നിങ്ങളുടെ ഫോൺ റീ സ്റ്റാർട്ടയ്ക്കും . പിന്നെ നിങ്ങൾക്ക് ഫോൺ സ്പീഡ് കൂടിയതായി കാണാം ....

Friday, July 22, 2016

കുട്ടികളുടെ കലാ-സാംസ്‌കാരിക പരിപാടി

കുട്ടികളുടെ കലാ-സാംസ്‌കാരിക പരിപാടി  
കുട്ടികളുടെ വിവിധ കലാപരിപാടികൾ വിദ്യാരംഗം കലാ-സാഹിത്യ പരിപാടിയുടെ ഭാഗമായി ഇന്ന് 3 മണി മുതൽ നടത്തപ്പെട്ടു.വിദ്യാരംഗം ചുമതലയുള്ള ബിന്ദു ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. മുറ്റത്തെ നെല്ലിമരത്തണലിലാണ് കുട്ടികളും അദ്ധ്യാപകരും പരിപാടികൾക്കായി ഒത്തുചേർന്നത്. 
ഈ മരച്ചുവട് തറ കെട്ടി ചുറ്റും വലയടിച്ച് ഒരു സ്ഥിരം പാഠശാല (കലാ-സാംസ്കാരിക വേദി)യാക്ക ണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
സന്മനസ്സുള്ള നാട്ടുകാരും പൂർവ വിദ്യാർത്ഥികളും ഒന്നു മനസ്സറിഞ്ഞു സഹായിച്ചിരുന്നെകിൽ..







ഏതായാലും പരിപാടി നെല്ലിമരത്തിന് ഇഷ്ടപ്പെട്ടു.!
അത് കായ്ച്ചു...!!



Wednesday, July 20, 2016

കുഞ്ഞേടത്തി { ഒ എൻ വി കുറുപ്പ് }

പറയി പെറ്റ പന്തിരുകുലം

Study tour -To Paakkil Dharmma Shastha Kshethram (to see the very old Open Market started by "The Paakkanaar"). Time:11 am to 12.30pm

 Study tour -To Paakkil Dharmma Shastha Kshethram (to see the very old Open Market started by "The Paakkanaar").
Time:11 am to 12.30pm
പറയി പെറ്റ  പന്തിരുകുലം 
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് 
പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. 
സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു.

 എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
വട്ടി,കുട്ട,പായ  എന്നിവയുടെ  വിപണനമാണ് ഈ കർക്കിടക മാസത്തിലെ  പ്രധാന പരിപാടി. പാക്കനാർ തുടങ്ങി വച്ച ഈ തുറന്ന വിപണിയാണ് ഇന്നും ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ വില്പനയ്ക്കായും വാങ്ങുന്നതിനായും ഇപ്പോഴും ഇവിടെ എത്തുന്നുണ്ട്.
ചരിത്ര പഠനത്തിന്റെ ഭാഗമായി പള്ളം ഗവ.യു.പി. സ്‌കൂളിലെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഇന്ന് ഉത്സവസ്ഥലം സന്ദർശിച്ചു. കൂടുതൽ കാണുക.
പറയിപെറ്റ പന്തിരുകുലം <<< ഇവിടെ അമർത്തുക  
ഐതിഹ്യമാല  <<< ഇവിടെ അമർത്തുക 
Dharmasastha-temple <<< ഇവിടെ അമർത്തുക  
ആല്‍ബം കാണുക <<< ഇവിടെ അമർത്തുക

കുട്ടികൾക്കുള്ള  പ്രസംഗക്കുറിപ്പ്
Parayi petta panthirukulam 
(Prepared from Wikipedia, the free encyclopedia)

Parayi Petta Panthirukulam, is a Malayalam language phrase which translates as "twelve kulams born of a Pariah Woman". This phrase is a well recognized as the title of an important legend of ancient Kerala, a southern state in India. The 'Kulams' refer to vocation based hierarchical ethnic groups. Vayillakunnilappan is still revered as a deity in Vaayillakkunillappan temple in the Palghat district of Kerala. The other eleven babies were found and adopted by people of different Kulams and they grew up learning the trade / skill of that Kulam. They all grew up to be the best in their respective fields, well respected and even the kings from far away lands sought their counsel. Their lives' many stories provide great insight and often provide interesting perspectives into lives based on wholesome values.

The key learning from this legend is that all Kulams of ancient Kerala have common ancestry and that regardless of your birth, life's skills and value systems are honed through one's upbringing. 
Here are the names of individuals who comprise the Panthirukulam: Mezhathol Agnihothri, Pakkanar, Perumthachan, Rajakan, Vallon,Vaduthala Nair, Uppukoottan, Akavoor Chathan, Karaikkal Ammaiyar, Pananaar, Naranath Bhranthan and Vayillakunnilappan.


 

 

Wednesday, July 13, 2016

നമ്മുടെ സ്‌കൂളിന് മൂന്നു കമ്പ്യൂട്ടർ...!

നമ്മുടെ MLA  ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ വർഷം മന്ത്രിയായിരിക്കെ നമ്മുടെ സ്‌കൂളിന് മൂന്നു കമ്പ്യൂട്ടർ അനുവദിച്ചിരുന്നു.ഇന്ന് അതിന്റെ UPS  മൂന്നെണ്ണവും ഒരു പ്രിന്ററും സ്‌കൂൾ ഓഫീസിൽ എത്തി.


പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് അക്ഷരമുറ്റം

പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് അക്ഷരമുറ്റം പരിപാടി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.നാട്ടകം മത്സ്യ വിപണന - സഹകരണ സംഘം പ്രസിഡന്റ് ശ്രീ.T .വിജയകുമാർ ആണ് ഈ വർഷവും നമ്മുടെ കുട്ടികൾക്ക് ദേശാഭിമാനി ദിനപ്പത്രം സ്പോൺസർ ചെയ്തത്.ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ.T .വിജയകുമാർ ചെയ്യുന്ന ഈ മഹത്തായ സംഭാവന ഈ കുട്ടികളും അദ്ധ്യാപകരും എന്നും നന്ദിപൂർവം ഓർമ്മിക്കും.
ശ്രീ.വിജയകുമാറിൽ നിന്നും ഹെഡ് മാസ്റ്റർ ദേശാഭിമാനി  ദിനപ്പത്രം സ്വീകരിക്കുന്നു.

Monday, July 11, 2016

ജൂലൈ 11-ലോക ജനസംഖ്യാദിനം


ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി 

ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക 

ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം 

ജൂലൈ 11 World Population Day ആയി ആചരിച്ചു 

പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് 

ലോകജനസംഖ്യ ഇരട്ടിച്ച് 1100 

കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ 

കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം 

വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും 

പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്


ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ 

സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും 


ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും 

വര്‍ദ്ധിക്കുന്നു 

എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനുനല്‍കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം
ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ   ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ
 ദിനാചരണത്തിന്റെ ലക്ഷ്യം

1991 ലെ സെന്‍സസ് പ്രകാരം 84 കോടിയായിരുന്നു 

ഇന്‍ഡ്യയിലെ ജനസംഖ്യഎന്നാല്‍ 2000 മേയ് 11 ന് നമ്മുടെ രാജ്യത്തെ ജനസംഖ്യ 100 കോടി തൊട്ടു. ഇങ്ങനെ പോയാല്‍ താമസിക്കുന്നതിനുള്ള സ്ഥലവും ഭക്ഷണവും എവിടെ നിന്ന് ലഭിക്കും..?  

ഭൂമിക്കടിയിലും ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ 

പോയി താമസിക്കേണ്ട അവസ്ഥ അതിവിദൂരമല്ല 

എന്ന് ഈപോപ്പുലേഷന്‍ ഡേ നമ്മെ 

ഓര്‍മ്മിപ്പിക്കുന്നു.

ജൂലൈ 11 ലോക ജനസംഖ്യാദിനം. ഈ ദിനം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന്, ഇന്ത്യയ്ക്ക്, മുന്നറിയിപ്പിന്‍റെ മണിക്കൂറുകളാണോ നല്‍കുന്നത്? വളരുന്ന ജനതതിയെ പോറ്റാനും പരിപാലിക്കാനും നമ്മള്‍ വളരുന്നുണ്ടോ...ഈ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി കണ്ടെത്താനും പരിഹാരം കണ്ടെത്താനും നാം ഇനി താമസിച്ചുകൂടാ എന്നാണ് കണക്കുകള്‍ പറയുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 100 കോടിയില്‍ അധികമാണ്. ഇത് 2101 ആവുമ്പോഴേക്കും 200 കോടി കവിയുമെന്നാണ് പ്രശസ്ത ജനസംഖ്യാ വിദഗ്ധന്‍ കാള്‍ ഹോബിന്‍റെ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് വികസിത രാജ്യമെന്ന പദവി നേടാന്‍ നടത്തേണ്ട പോരാട്ടത്തിനെക്കാള്‍ കടുത്ത രീതിയില്‍ ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടി വരുമെന്നാണ് ഇതു നല്‍കുന്ന സൂചന.
ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വര്‍ദ്ധന തോത് 1952നെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി നേരെ മറിച്ചും. ഉത്തര്‍പ്രദേശ് പോലെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു മാതാവിന് ശരാശരി നാല് കുട്ടികള്‍ വരെയുണ്ട്.
ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ ഇനിയും ജനസംഖ്യാ പ്രശ്നം ഗൌരവതരമായി എടുത്തിട്ടില്ല എന്ന് തന്നെയാണ്. ജനസംഖ്യാ അവബോധം സൃഷ്ടിക്കുക വഴിയും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക വഴിയും ജനസംഖ്യാ നിയന്ത്രണം സാധ്യമാണെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉദാഹരണമാവുന്നു എന്നത് ശ്രദ്ധേയമാണ്.
അമേരിക്ക അടുത്തകാലത്ത് പുറത്തുവിട്ട കണക്ക് അനുസരിച്ച് ലോക ജനസംഖ്യ 2012 ആവുമ്പോഴേക്കും ഏഴ് ബില്യന്‍ കവിയും. ലോക ജനസംഖ്യാ നിരക്ക് ഇപ്പോള്‍ 1.2 ശതമാനമെന്ന കണക്കിലാണ് വര്‍ദ്ധിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ വിദ്യാസമ്പന്നമാവുന്നതിനൊപ്പം നിരക്കില്‍ കുറവ് ഉണ്ടാവുമെന്നും കരുതുന്നു. കണക്കുകള്‍ പ്രകാരം 2050 ആവുമ്പോഴേക്കും ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 0.5 ശതമാ‍നം എന്ന നിലയിലേക്ക് താഴും. എന്നാല്‍, ആ അവസരത്തിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയില്ല. 2050 ആവുമ്പോഴേക്കും ജനസംഖ്യാ കണക്കില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് സൂചന.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS